Thursday, December 31, 2009

വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു

വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിടുന്നു
മാതൃഭൂമി ദിനപ്പത്രത്തിന്റെ വരിക്കാരനും വായനക്കാരനുമാണ് ഞാന്‍. കുറെക്കാലം മുമ്പ്, ഈ പത്രത്തിന്റെ ഡിഫാക്ടോ ഉടമയായ വീരന്റെ ആ വലിയ 'ചെന്നിത്തല'യും ഉണ്ടക്കണ്ണും സ്ഥാനത്തും അസ്ഥാനത്തും സര്‍വ്വപേജുകളിലും നിരത്തിയടിച്ച് ചില പേനായുന്തികളും എഡിറ്റര്‍മാരും രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ചിരുന്നു. സാധാരണ വായനക്കാരന്‍ മുതല്‍ സുകുമാര്‍ അഴീക്കോടു വരെ ശബ്ദമുയര്‍ത്തിയാണ് ആ തലശല്യം മാറിക്കിട്ടിയത്. അതിന് അഴീക്കോടിന് വലിയ വില കൊടുക്കേണ്ടി വന്നു. വീരന്‍ സുകുമാരനെ മാതൃഭൂമിയില്‍ ബ്ലാക്കൗട്ട് ചെയ്തു. സാനുവിനെ വിട്ട് അഴീക്കോടിന്റെ കാമുകിയില്‍ നിന്നും പഴയ പ്രേമലേഖനങ്ങള്‍ തപ്പിയെടുപ്പിച്ച് നന്ദകുമാറിന് കൊടുത്ത് ക്രൈമില്‍ അച്ചടിപ്പിച്ചു. (ഇതുവായിച്ച മാധവിക്കുട്ടി പറഞ്ഞത് ഇതേലെ ഒന്ന് എനിക്കു തരാന്‍ ആരും ഉണ്ടായില്ലല്ലോ എന്നാണ്.) ഇവരില്‍ മൂത്തചോവന്‍ ആരാണെന്ന് താന്‍ തെളിയിക്കും എന്ന വാശിയോടെയാണ് നൂറായിരം പേര്‍ വ്യാഖ്യാനം എഴുതിയിട്ടുളള രാമായണത്തിനും ഭാഗവതത്തിനും കറവ വറ്റിയ സാനുമാസ്റ്ററെക്കൊണ്ട് ടിപ്പണിയെഴുതിച്ച് ഇടനിലപ്പണിക്ക് പ്രതിഫലം മാതൃഭൂമിയില്‍ നിന്ന് കൊടുക്കാമെന്നുവെച്ചത്. 365 ദിവസവും സാനു സാനു എന്ന് പത്രത്തില്‍ അച്ചടിച്ചാലും നാട്ടുകാര്‍ അംഗീകരിക്കണമെങ്കില്‍ സൃഷ്ടിപരമായി എന്തെങ്കിലും എഴുതണമെന്നുളളത് ആ ചെന്നിത്തലയില്‍ കത്തിയില്ല. നല്ലകൃതികള്‍ ആയ കാലത്ത് എഴുതിയിട്ടുളള മാസ്റ്റരും അത് വകവെച്ചില്ല. നിര്‍ബന്ധം മൂലമാകാം.ഇപ്പോള്‍ അവാര്‍ഡ് കൊടുക്കാനും മറ്റും അഴീക്കോടും വീരനും നിരങ്ങിയടുത്തിരിക്കുന്നതു കൊണ്ടും, വീരന്റെ പാര്‍ട്ടി LDF വിട്ട് UDF ല്‍ ചേക്കേറിയ പരുവം നോക്കി വീരന്‍ പത്രത്താളുകളില്‍ തലകൊണ്ട് അപ്പിയിട്ടു നാറ്റിക്കുന്നതു കൊണ്ടും ഈ പാവം പയ്യന്‍ ചോദിക്കുവാ...... പിന്നേം ഏങ്ങിയേങ്ങി വരുവാന്നോ എന്നെ തല്ലുകൊള്ളിക്കാന്‍!

Friday, December 18, 2009

പിന്നേം ഏങ്ങിയേങ്ങി വരുവാ എന്നേ തല്ലുകൊള്ളിക്കാന്‍

പിന്നേം ഏങ്ങിയേങ്ങി വരുവാ എന്നേ തല്ലുകൊള്ളിക്കാന്‍
                        വീരന്‍ മാതൃഭൂമിത്താളുകളിലൂടെ വായകൊണ്ട് വിരേചനം നടത്തുന്നതു ഭുജിക്കാന്‍ വിധിക്കപ്പെട്ടവരാണ് വായനക്കാര്‍. വീരന്റെ പാര്‍ട്ടി എല്‍.ഡി.എഫ്. വിട്ട് യുഡിഎഫില്‍ ചേക്കേറിയ സമയം ന്യായമായും ഒരു ന്യൂസ് വാല്യുവൊക്കെ ഉണ്ടായിരുന്നു. പാമ്പ് മാളത്തില്‍ നിന്നും ഇടയ്ക്കിടെ തല കാണിക്കുന്നതു പോലെ വീരന്റെ തല ഇയ്യിടെയായി കൂടെക്കൂടെ കാണുന്നതു കൊണ്ട് പണ്ടൊരു പന്ത്രണ്ടു വയസ്സുകാരന്‍ പയ്യന്‍ നിഷ്‌കളങ്കമായി ചോദിച്ച ചോദ്യം ആവര്‍ത്തിച്ചു പോയതാണ്.
                       ഒരു കൊല്ലന്റെ ആലയിലെ സഹായിയായിരുന്നു പയ്യന്‍. വെട്ടുകത്തി പഴുപ്പിച്ച് അടിച്ചുകൊണ്ടിരിക്കുകയാണ് കൊല്ലന്‍. പയ്യന്‍ കൊടിലുകൊണ്ട് പിടിച്ചുകൊടുക്കുകയാണ്. അടിവസ്ത്രങ്ങളൊന്നും നിര്‍ബന്ധമില്ലാതിരുന്ന അക്കാലത്ത് കൊല്ലന്റെ കൈലിക്കിടയില്‍ നിന്നും പാമ്പിനെപ്പോലെയെന്തോ ഒന്നു തല കാണിച്ചപ്പോള്‍ പയ്യന്‍ അങ്ങോട്ടു നോക്കി.
 കൊല്ലന്റെ അടി തെറ്റി.
 'എന്താടാ ശ്രദ്ധിച്ചിരിക്കാത്തത്' എന്നു ചോദിച്ചു കൊണ്ട് കൊല്ലന്‍ പയ്യനൊരടി കൊടുത്തു.
 വീണ്ടും പണി തുടങ്ങി.
 പാമ്പു വീണ്ടും പത്തിയുയര്‍ത്തി. പയ്യന്റെ ശ്രദ്ധ മാറി.
 വീണ്ടും അടി കിട്ടി.
 വീണ്ടും പാമ്പ് പത്തിയുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പയ്യന്‍ കൊടിലുകൊണ്ട് പാമ്പിന്റെ തലയ്‌ക്കൊന്നു കൊടുത്തിട്ടു പറഞ്ഞു:
'പിന്നേം ഏങ്ങിയേങ്ങി വരുവാ തല്ലുകൊള്ളിക്കാന്‍. മര്യാദയ്ക്കവിടെങ്ങാനും കെടന്നോണം'
 കൊല്ലന്‍ വേദനയോടെ പിന്നോട്ടു മലച്ചു.

Friday, December 4, 2009

'മോനേ........മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി. കാനാടികാവ് മഠാധിപതി കെ. കെ. വിഷ്ണുഭാരതീയ സ്വാമിക്ക് ഡോക്ടറേറ്റ് ലഭിച്ചു. (മാതൃഭൂമി,നവംബര്‍ 26)